2008 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

പുകവലി ആരോഗ്യത്തിന് ഹാനികരം

ബാപ്പ വലിച്ച്‌ തുപ്പുന്ന ദിനേശ്ബീഡിയുടെ കുറ്റികൾ ആരും കാണാതെയെടുത്ത്‌ പുകയൂതി സായൂജ്യമടയാൻ ചെറുപ്പത്തിൽ ഒരു ഹരം തന്നെയായിരുന്നു. മുറിബീഡി ഒറ്റബീഡിയായതും ഒറ്റ ബീഡി രണ്ടും മൂന്നും പിന്നെ സിഗരറ്റിലേക്ക്‌ പരിണമിച്ചതും എല്ലാം വളരെ പെട്ടന്നായിരുന്നു. ഓരോ ദിനരാത്രങ്ങൾ കഴിയുന്തോറും തനിക്ക്‌ ചുറ്റും വലയം ചെയ്യുന്ന പുകച്ചുരുളുകൾക്ക്‌ വിസ്തൃതം കൂടിവരുന്നത്‌ അവൻ ശൃദ്ധിച്ചില്ല. സിനിമാ ശാലകളിലും നാലാൾ കൂടുന്നിടത്തും ചുണ്ടിൽ സിഗരറ്റ്‌ കത്തിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ പുക പടലങ്ങൾ വിസർജ്ജിക്കുമ്പോൾ ഏതോ സാമൃാജ്യം കീഴടക്കിയ സംതൃപ്തിയായിരുന്നു അവന്റെ മുഖത്ത്‌.

അവസാനം അർബുദരോഗത്തിന്റെ പിടിയിലമർന്ന് വേദനകൊണ്ട്‌ പുളഞ്ഞ അവനെ ആരോ ഡോക്ടറുടെ മുമ്പിൽ എത്തിച്ചു. തന്റെ മുമ്പിൽ വേദനയോടെ പിടയുന്ന രോഗിയെ നോക്കി ചുണ്ടിൽ എരിയുന്ന സിഗരറ്റ്‌ എടുത്ത്‌ ആഷ്ട്രേയിൽ ഞെരിച്ച്‌ ഡോക്ടർ മൊഴിഞ്ഞു.

'പുകവലി നിർത്തുക, അത്‌ ആരോഗ്യത്തിന്‌ നല്ലതല്ല'

ഡോക്ടറുടെ പുകവലിച്ച്‌ കറുത്ത ചുണ്ടിലേക്കും എരിഞ്ഞമരുന്ന സിഗരറ്റ്‌ കുറ്റിയിലേക്കും അവൻ നോക്കി.

2008 ഓഗസ്റ്റ് 10, ഞായറാഴ്‌ച

ചുമ്മാതൊരു വീട്ടുകാര്യം...

ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും
മണിമളിക സ്വപ്നം കണ്ടു..
കാണരുതാത്തതു കണരുതെന്നു
ആരും വിലക്കിയില്ല..
ഗൾഫിന്റെ കാണാക്കനി തേടി
മണലാരണ്യത്തിലലയുമ്പോഴും
ഉയരങ്ങളിൽ മനസ്സു തേടി..
പ്രരാബ്ദങ്ങളുടെ ഭാണ്ടക്കെട്ടുകൾ
ഓരോന്നായി അഴിക്കുമ്പോഴും
കഴിയാതെ പോയ സ്വപ്നത്തിൽ മനസ്സു തേങ്ങി..
കാണരുതാത്തതു കാണരുതെന്നു
അപ്പോഴും അരും വിലക്കിയില്ല..
ഇങ്ങകലെ വർഷങ്ങൾക്കിപ്പുറം
വരച്ചു തീരാത്ത
മാതൃകയിൽ നോക്കി ഞാനിരിക്കുന്നു..
ഇപ്പോഴും ആരും പറയുന്നില്ല
കാണരുതാത്ത സ്വപ്നങ്ങൾ കാണരുതെന്ന്...