2008, ജൂലൈ 13, ഞായറാഴ്‌ച

പൊട്ടിത്തെറിക്കുന്ന കേരളം

ആഘോഷിക്കാൻ നമുക്കെന്തിന്
സ്ഫോടക വസ്തുക്കൾ?
ഭക്ഷിക്കാൻ നമുക്കെന്തിന്
വിഷപധാർത്ഥങ്ങൾ?
തീ നാളങ്ങൾ ഏറ്റുവാങ്ങുന്ന
സ്വപ്ന സൗധങ്ങൾ നമുക്ക്‌ പാഠമാകട്ടേ..
ആശുപത്രിക്കിടക്കയിൽ അവസാനിക്കുന്നജീവിതങ്ങൾ
നമുക്കുണർവ്വേകട്ടേ..
ഋതുക്കളുടെ വിയർപ്പുതുള്ളികൾ
സ്വപ്ന ഗോപുരങ്ങളായി ഉയരുമ്പോഴും
പ്രതീക്ഷിക്കുക....
വിശന്ന് വലഞ്ഞ തീ നാളങ്ങൾ
നമുക്ക്‌ ചുറ്റുമുണ്ടെന്ന്..
പല വർണ്ണ രൂപ വ്യത്യാസങ്ങളിൽ നാം
വളർത്തുന്നുണ്ടന്ന്...
ആമ്പൽക്കുളങ്ങളും, കേരമരങ്ങളും, നെൽപ്പാടങ്ങളും
ധന്യമാക്കേണ്ട നമ്മുടെ നാട്‌,
ഉഗ്ര സ്ഫോടനങ്ങൾ കേട്ട്‌ വിറങ്ങലിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടെന്ന്സ്വയം അഹങ്കരിക്കുമ്പോഴും,
അറിയാതെയെങ്കിലും മനസ്സിൽ ഉയരുന്നു...
ചോതിച്ച്‌ പോകുന്നു....
ദൈവമേ നീ എവിടെയാണ്...?

സിഗരറ്റിന്റെ വിലാപം

ചുണ്ടിൽ എരിയുന്ന സിഗരറ്റിനും ഒരു കഥ പറയാനുണ്ടാകും
നിന്റെ തുടുത്ത അധരങ്ങളിൽ എന്തിനെന്നെ
ബലികൊടുക്കുന്നുവെന്ന്അവൻ വിലപിച്ചിരിക്കണം.
പക്ഷേ,
എരിഞ്ഞില്ലാതാകുമ്പോഴും ഈ തീ അണക്കരുതെന്ന് അവൻ
കേണപേക്ഷിച്ചിട്ടുണ്ടാകുമോ?
തീ അണക്കപ്പെട്ട വെറുമൊരു കുറ്റിയായി എന്നെ
അവഗണിക്കരുതെന്നവൻ അധരങ്ങളോട്‌ മന്ത്രിച്ചിട്ടുണ്ടാവാം
കാലിയാക്കപ്പെടുന്ന പാക്കറ്റുകളിൽ ഒറ്റയാനാകുന്നതിനേക്കാൾ
ഭേദം എന്നെ തീ കൊളുത്തൂ എന്ന സിഗരറ്റിന്റെ വിലാപം
ഒരു ആത്മഹത്യക്കുള്ള സൂചനയാണോ
ഒരു പക്ഷേ,
വിരഹത്തേക്കാൾ സുഖം
മരണത്തിനാണന്നവൻ ചിന്തിച്ചിട്ടുണ്ടാകും.
ഉയർന്ന് പൊങ്ങുന്ന പുകച്ചുരുളുകളിൽ
നൃത്തം വെക്കുന്നത്‌ അവന്റെ ആത്മാവായിരിക്കാം.
അന്തരീക്ഷത്തിൽ ഗതികിട്ടാതെ അലയുമ്പോഴും
ആ ആത്മാവ്‌ ആരെയോ തിരയുന്നുണ്ടാവും,
അത്‌ ഒരു പക്ഷേ,
അവന്റെ വിധി നിർണ്ണയിക്കപ്പെട്ട്‌ അധരങ്ങളെയാവാം