2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വികൃതമായ നാലുവരിക്കവിത

വർഷങ്ങളുടെ പിറകിൽ മറന്ന് വെച്ച ഒരു മുഖം അന്വേഷിച്ചാണ്
അയാൾ അവിടെയെത്തിയത്‌.
വിരഹാർദ്ദ്രമായ നാളുകൾക്ക്‌ പ്രതീക്ഷയുടെ കിരണങ്ങൾ നൽകിയ ആ
മുഖം അന്വേഷിച്ച്‌ അയാൾ അവിടെ അലഞ്ഞ്‌ നടന്നു.
വശ്യമനോഹരമായ കുസൃതിയോടെ തന്റെ ആദ്യകവിതയെക്കുറിച്ച്‌
വാതോരാതെ കലഹിച്ച അവളുടെ സാമീപ്യത്തിനായി അയാൾ കൊതിച്ചു.
കണ്മുന്നിൽ നിറയുന്ന എല്ലാ മുഖങ്ങളിലും അയാൾ
തന്റെ ഭൂതകാലത്തെ തിരഞ്ഞു.
വെയിലിൽ തുടുത്ത ചുവന്ന മുഖത്ത്‌ ശല്യം ചെയ്യുന്ന വിയർപ്പുകണങ്ങൾ
തട്ടംകൊണ്ട്‌ തുടച്ച്‌ ഒളികണ്ണിട്ട്‌
ചെറുപുഞ്ചിരിയുമായി നടന്നകലുന്ന അവളുടെ മുഖം
അയാൾ ആ നഗരത്തിന്റെ കോലാഹലത്തിൽ
അന്വേഷിച്ച്‌ തളർന്നു.
വികൃതമായ ഒരു പകൽസ്വപ്നത്തിന്റെ ആലസ്യത്തിൽ
അലമുറയിട്ട്‌ കരയുന്ന കൈകുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌
ജഢപിടിച്ച മുടിയിഴകളിൽ നിർത്താതെ ചൊറിഞ്ഞ്‌
തന്റെ നേരെ നീട്ടിയ ചളിപുരണ്ട കയ്യിലേക്ക്‌ എറിഞ്ഞ്‌ തന്ന
ഒറ്റരൂപാ നാണയത്തിലേക്ക്‌ തിരിച്ചും മറിച്ചും നോക്കുന്ന യുവതിയെ
അയാൾ അവജ്ഞയോടെ നോക്കി.
ഒരു രൂപയുടെ അധികാരം കിട്ടിയ സന്തോഷത്തോടെ
തിരിഞ്ഞു നടന്ന അവളുടെ ഒക്കത്ത്‌
കരഞ്ഞ്‌ തളർന്ന കുഞ്ഞിനെ ഉറക്കാൻ അവൾ ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ പഴക്കമുള്ള തന്റെ നാലുവരിക്കവിത
പക്ഷെ
അപ്പോൾ എത്ര വികൃതമാണെന്ന് അയാൾക്ക്‌ തോന്നി..

വിശ്വസിച്ചാലും ഇല്ലങ്കിലും

ഇതുവരെ കാണാത്തവര്‍ക്കായി മാ‍ത്രം...

മുടിവെക്കാന്‍ ഭൂമിക്ക് സമരം ചെയ്യാതിരുന്നാ‍ല്‍ മതിയായിരുന്നു.


ഈ ഭര്‍ത്താവിന്റെ ഒരു ഗതികേട്. എന്നും ഇത് ഏറ്റി നടക്കേണ്ടിവരുമല്ലോ...


ഇത്ര ചെറുപ്പത്തിലേ നീ ഇങ്ങനെ തുടങ്ങീയാല്‍ പിന്നെ....


ഇത്രയൊക്കെ സ്തലമുണ്ടായിട്ടും വെറുതെ ആ കുപ്പിയെ....

കണ്ടാല്‍ തോന്നില്ല ഇത്ര ചെറിയ ഷൂ വേണമെന്ന്.


പിരിയൊക്കെ ലൂസാ....