2008, ജൂലൈ 4, വെള്ളിയാഴ്‌ച

അക്ഷരങ്ങള്‍

ശൂന്യമായ പേപ്പറില്‍ അക്ഷരങ്ങള്‍
കോറിയിടാന്‍... അയാളുടെ,
ഹ്ര്ഹ്ദയ ഭിത്തികള്‍ ഭേദിച്ച് വാക്കുകള്‍
ഒലിച്ചിറങ്ങിയിട്ടും... എന്തോ...
അയാളുടെ തൂലിക അകാരണമായ
ഒരാലസ്യത്തിലാണ്.
എഴുതിത്തുടങ്ങിയാല്‍ അനന്തമായി ഒരു പക്ഷേ...
താളുകള്‍ നീണ്ട് പോയേക്കാമെന്ന് അയാള്‍ ഭയപ്പെട്ടു.
ഏത് എഴുത്തുകാരനാണ്
തടിച്ച താളുകള്‍ നിറഞ്ഞ തന്റെ സ്വന്തം
അക്ഷരക്കൂട്ടങ്ങളെ സ്വപ്നം കാണാത്തത്?
പക്ഷേ അയാള്‍ എഴുതിത്തുടങ്ങിയപ്പോള്‍
കുമിഞ്ഞ് കൂടിയത് മേശക്കടിയിലെ ചവറ്റ്കൊട്ടയായിരുന്നു.