2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

മധുരനൊമ്പരം


കരിഞ്ഞുണങ്ങിയയെൻ സ്വപ്ന വീഥിയിൽ ഇനിയുമൊരു
മധുരനൊമ്പരമാവാൻ..
എൻ ഹ്രദയ താളം ഇനിയും മുറുക്കാൻ...
ഇലപൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിത്തുടങ്ങിയ
ഈ വൃക്ഷത്തിന് കീഴിലിനിയും നീ തണൽ തേടുന്നുവോ?

ഈ വീതിയിൽ ഒരു മന്ദമാരുതനായി
ഒഴുകിയണഞ്ഞതെന്തിനെൻ സഖീ?
എന്റെ മനോഹര മധുര നൊമ്പരമേ
നീ നൽകിയ നിമിഷങ്ങളുടെ നിർവൃതിയിൽ
ഞാൻ ദിനങ്ങളെണ്ണുകയാണ്...
നീ ഏകിയ കിനാവിൽ ഞാൻ അലിഞ്ഞില്ലാതാവുകയാണ്.
സ്വയം ഉരുകി വെളിച്ചം പകരുന്നൊരു മെഴുകുതിരിയായി
നീ എന്നിൽ അലിഞ്ഞില്ലാതാവില്ലൊരിക്കലും..
എന്നിൽ മൌനമായി ഒലിച്ചിറങ്ങിയ നിന്റെ ഓർമ്മകൾ
മായാതെ മങ്ങാതെ ഒരിക്കലും മരിക്കാതെ
ഹൃദയാന്തരങ്ങളിൽ സൂക്ഷിക്കും
വിജനമായ ഈ വഴിയിൽ
ഒരു യാത്രികൻ വരുന്നതും കാത്ത്കിടന്ന
ഇലകൾ കരിഞ്ഞ ഈ ശിഖിരങ്ങൾക്ക് കീഴെ
ഒരു കുളിർകാറ്റായി മന്ദഹാസമായി വന്നണഞ്ഞ സ്വപ്നമേ
ഒരു മധുര നൊമ്പരമായി നീ എന്നിൽ തണൽ തേടുമ്പോൾ
ആശ്വാസമായി മനസ്സ് നിറയുന്നുണ്ട്
വാക്കുകൾക്കായി കാതുകൾ കൂർപ്പിക്കാറുണ്ട്
ഒരു നോക്കിനായി നയനങ്ങൾ തുടിക്കാറുണ്ട്
ഒരു സ്നേഹ ലാളനക്കായി മനം തേടാറുണ്ട്
ഒരു ചുംബനത്തിനായി അധരം വിറക്കാറുണ്ട്
എന്റെ മധുരനൊമ്പരമേ
കാണണം
കേൾക്കണം
നിന്നിലലിഞ്ഞ് നിൽക്കണം.

 ***